badge

Monday, November 29, 2021

Samuel George exposes the real picture of covid-19 variants like delta and omicron


കേരളത്തിൽ ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന മനുഷ്യരിൽ, താൻ  പ്രതിപാദിക്കുന്ന കാര്യത്തെപ്പറ്റി അത്യാവശ്യ അറിവും സാമാന്യ ബോധവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ചുരുക്കം ചിലരിൽ ഒരാളാണ് സാമുവേൽ ജോർജ്. അദ്ദേഹത്തിന്റെ വിഡിയോകൾ കാണുന്ന ഏതൊരാൾക്കും അത് നിസംശയം മനസിലാകുന്നതാണ്. 

കേരളത്തിൽ കുറച്ചുനാൾ മുൻപുവരെ ബുദ്ധിജീവികൾ എന്ന് സ്വയം കൊട്ടിഘോഷിച്ചുനടന്നിരുന്ന സാംസ്‌കാരിക നായകന്മാരുടെ തനിനിറവും കാപട്യവും ഉള്ളിലിരിപ്പും അവരുടെ പിന്നിലുള്ള സ്വാർത്ഥ ശക്തികളെയും ജനങ്ങൾ തിരിച്ചറിഞ്ഞതോടെ അവർ തിര ശീലക്കു പിന്നിൽ മറഞ്ഞിരിക്കുന്ന ഈ സമയത്തു സംസ്ഥാന - കേന്ദ്ര സർക്കാരുകൾ മനുഷ്യന്റെ ആരോഗ്യത്തെയും ജീവനെയും ആഗോള മരുന്ന് മാഫിയയുടെ മുൻപിൽ പണയം വെക്കുമ്പോൾ, അതിനെതിരെ ശബ്ദിക്കാനും, ജനങ്ങളെ ബോധവാന്മാരാക്കാനും ധൈര്യവും കഴിവും ഉള്ള ഏതാനും ഭാരതീയരിൽ ഒരാളാണ് സാമുവേൽ ജോർജ് എന്ന മലയാളി എന്നത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും അഭിമാനിക്കാനും സന്തോഷിക്കാനും വക നൽകുന്നു.  

ലോകം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന 'മനുഷ്യ നിർമിത' കോവിഡ് മഹാമാരിയും അതിനെ നേരിടാനെന്നവണ്ണം ആഗോള മരുന്ന് മാഫിയ ഉല്പാദിപ്പിച്ചിരിക്കുന്ന പ്രതിരോധ വാക്‌സിനുകളും മനുഷ്യന് നന്മയെക്കാൾ ഉപരി വലിയ വിപത്താണ് ലോകം മുഴുവൻ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്ന സത്യം നാമെല്ലാവരും കണ്ടുകൊണ്ടിരിക്കുന്നതാണ്. [വാക്‌സിനുകൾ ഒന്നും  ഇതുവരെ എടുക്കാത്ത ഈ ലേഖകനും 95 - വയസു പ്രായമുള്ള എന്റെ അമ്മയ്ക്കും ദൈവാനുഗ്രഹത്താൽ ഇതുവരെ കോവിടിന്റെ ഒരു അസ്വസ്‌തയും ഉണ്ടായില്ലെങ്കിലും, രണ്ടു വാക്‌സിനുകളും എടുത്ത എന്റെ സഹോദരിയുടെ  ഭർത്താവും വേറെ പല ബന്ധുക്കളും സുഹൃത്തുക്കളും അകാലത്തിൽ മരണപ്പെട്ടതിനു കാരണം തീർച്ചയായും ഈ വാക്‌സിൻ ആണെന്ന് വിശ്വസിക്കുന്നു.] 
 
ആഗോള ഡ്രഗ് മാഫിയകളെയും അവ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളെയും പ്രീതിപ്പെടുത്താൻ ഇവിടുത്തെ പ്രധാന മന്ത്രി എല്ലാ ഭാരതീയർക്കും നിർബന്ധിച്ചും പ്രലോഭിപ്പിച്ചും വാക്‌സിൻ എടുപ്പിച്ചു ലോകത്തെ ഏറ്റവും കൂടുതൽ  വാക്‌സിൻ എടുത്ത രാജ്യം എന്ന പ്രഖ്യാതിക്കുവേണ്ടി ശ്രമിക്കുമ്പോൾ രാജ്യത്തു ഏറ്റവും അധികം വാക്‌സിൻ എടുത്ത സംസ്ഥാനം എന്ന ഖ്യാതി നേടി പ്രധാന മന്ത്രിയെ പ്രീതിപ്പെടുത്താൻ കേരളത്തിലെ മുഖ്യ മന്ത്രിയും  ശ്രമിച്ചുകൊണ്ടിരിക്കുന്നു. 

രണ്ടു ഡോസും സിംഗിൾ ഡോസും വാക്‌സിൻ എടുത്തവരിലാണ് എടുക്കാത്തവരെക്കാൾ കൂടുതൽ മരണം (വിവിധ കാരണങ്ങളാൽ)
സ്ഥിരീകരിച്ചിരിക്കുന്നതെന്ന സാമാന്യ ബോധംപോലും ഇല്ലാത്തതാണോ വ്യക്തമായ അജണ്ടയാണോ ഈ നിർബന്ധത്തിനു കാരണമെന്നു വ്യക്തമല്ല. ഇതുവരെ കുട്ടികളിൽ ഉണ്ടാകാത്ത കോവിഡ് രോഗം അവരിൽക്കൂടെ പടർത്താനാണോ വിദ്യാഭ്യാസ മന്ത്രിയും കൂട്ടരും ഇപ്പോൾ കൊറോണ വാക്‌സിൻ എടുക്കാൻ അധ്യാപകരെ നിർബന്ധിക്കുന്നതെന്നു സാമുവേൽ ജോർജിന്റെ ആക്ഷേപത്തിന് സർക്കാരും അധികാരപ്പെട്ടവരും കാര്യകാരണ സഹിതം മറുപടി പറയാൻ ബാധ്യസ്ഥരാണ്.

No comments:

Post a Comment

Please feel free to add your comments, opinions or doubts. Do not spam. Do not use vulgar and abusive language. Thanks