രമേശ് ചെന്നിത്തല സന്ദര്‍ശിച്ച മൂകാംബികയില്‍ കേരളത്തിൽ അങ്ങോളം ഇങ്ങോളം പല പോലീസ് സ്റ്റേഷനുകളിലും non-bailable അറസ്റ്റ് വാറന്റ് നിലനിൽക്കുന്ന, പിടികിട്ടാ പുള്ളിയായി ഒളിച്ചു നടക്കുന്ന, സരിതാ എസ് നായർ എന്ന blackmailing കുറ്റവാളിയെ കഴിഞ്ഞ ദിവസം എത്തിച്ചു വിവാദമുണ്ടാക്കാനായി പിണറായി വിജയൻ ഗൂഢാലോചന നടത്തിയതിനു തെളിവുള്ളതായി ക്രൈം പത്രാധിപർ T P നന്ദകുമാർ പുതിയ വീഡിയോയിൽ ആരോപിക്കുന്നു.
കേരളത്തിലെ പല കോടതികളും കുറ്റവാളിയായി പ്രഖ്യാപിച്ചു ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും പിടികിട്ടാപ്പുള്ളിയായി മുങ്ങി നടക്കുന്ന സരിതയുടെ പീഡന പരാതി അന്വേഷണത്തിന് C B I - ക്കു റെഫർ ചെയ്യുക വഴി കേരളാ മുഖ്യ മന്ത്രി പിണറായി വിജയൻ തീർത്തും അപഹാസ്യനായതായി രാഷ്ട്രീയ നിരീക്ഷകരും, പൊതുജനങ്ങളും അഭിപ്രായപ്പെടുന്നു.
വാളയാറിൽ രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ക്രൂരമായി ബലാസംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട കേസ് C B I - ക്കു വിടാൻ ആ കുട്ടികളുടെ മാതാപിതാക്കളും നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും കേരളാ സമൂഹം മുഴുവൻ എത്ര സമരങ്ങളും മാർച്ചുകളും ചെയ്തപ്പോളാണ് അവസാനം ഈ മുഖ്യ മന്ത്രി സമ്മതിച്ചത്!
സരിതയുടെ പരാതി ധൃതിയിൽ സിബിഐ ക്കു വിട്ടതിനെപ്പറ്റി ന്യായീകരിച്ചു മുഖ്യ മന്ത്രി പത്ര സമ്മേളനം നടത്തിയപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ ഒന്നും ഈ ചോദ്യം ഉന്നയിക്കാഞ്ഞത് അവർക്കു സർക്കാരിന്റെ പരസ്യ പണം ധാരാളമായി കിട്ടുന്നതുകൊണ്ടാണെന്നു പൊതു ജനങ്ങളുടെ ഇടയിൽ ബലമായ ആരോപണം നിലനിൽക്കുന്നു!
കേരളത്തിന്റെ മുഖ്യ മന്ത്രി വെറും രാഷ്ട്രീയ ലാഭം മാത്രം പ്രതീക്ഷിച്ചു പ്രതിപക്ഷ നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ഇത്തരം നികൃഷ്ടരായ കുറ്റവാളികളെ കൂട്ടുപിടിച്ചു തരം താണ കളികൾ കളിക്കുന്നതിൽ പ്രബുദ്ധരായ മലയാളികൾ മിക്കവരും ആശങ്കാകുലരാണ്!